Powered By Blogger

Saturday, August 28, 2010

സേവിങ്ങ്സ്

ഞാന്‍ താമസിക്കുന്ന വില്ലയുടെ തൊട്ടു മുന്നിലെ പണി സ്ഥലത്ത് വച്ചാണ് ഞാന്‍ തിരുവനന്തപുരത്തുള്ള രവിയെ കണ്ടത്
ഒരു ലക്ഷം രൂപ കൊടുത്താ ആ മാന്യ മഹാ ദേഹം വിസ ഒപ്പിച്ചത്
എങ്ങനേലും കേറി വന്നാ
ഇവിടെ നിന്ന് ഉണ്ട കൊണ്ടുപോകാം എന്ന് വിചാരിച്ചത്രേ !!
നാട്ടില്‍ വാര്‍ക്ക പണിയുടെ മേസ്ത്രി ആയിരുന്നു പോലും ദിവസം 450 രൂപ കൃത്യമായി കിട്ടും പണിക്ക് ആണെങ്കില്‍ ഒരു ക്ഷാമവും ഇല്ല ഒരു ഫ്ലാറ്റിന്റെ പണി കിട്ടിയാല്‍ കുറച്ചു മാസത്തേക്ക് നിക്കാനും ഇരിക്കാനും സമയം കിട്ടില്ല
അങ്ങനെ ഉണ്ടുറങ്ങി ജീവിച്ചപ്പോഴാണ് തന്‍റെ സേവനം ദുഫായിലാണ് ആവശ്യം എന്ന് മൂപ്പര്‍ തിരിച്ചറിഞ്ഞത് പെട്ടന്ന് ഒരു ബോധോദയം പിന്നെ അതിനുള്ള ശ്രമങ്ങളാ
അവസാനം പോയി ഒരു നല്ല എജെന്റിന്റെ മുന്നില്‍ തല വെച്ച് കൊടുത്തു
എജെന്റിനെ കുറ്റം പറയാന്‍ പറ്റില്ല ഒരാള്‍ എന്നെ പറ്റിക്കൂ എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു വന്നാല്‍ അയാള്‍ എന്ത് ചെയ്യും അയാളും ഒരു മനുഷ്യനല്ലേ അയാള്‍ക്കും കാണില്ലേ പ്രാരാബ്ദം അങ്ങിനെ 800 റിയാല്‍ ശമ്പളവും ഓവര്‍ ടൈമും (അങ്ങിനെ ആണത്രെ ദല്ലാള്‍ പറഞ്ഞത് )

ഇവിടെ വന്നപ്പോ കുറ്റം പറയരുത് നല്ല പണിയും ഓവര്‍ ടൈമും ഉണ്ട് പക്ഷെ
എങ്ങിനെ കളിച്ചാലും 1000 റിയാല്‍ മുട്ടില്ല
ഇപ്പൊ രവിയേട്ടന്റെ കൃമികടിയൊക്കെ മാറി
54 ഡിഗ്രി ചൂടിന്റെ കുളിരില്‍ പണിയുമ്പോള്‍ ഇപ്പൊ കുറ്റ ബോധം
പക്ഷെ അത് ആ മഹാന്‍ പ്രകടിപ്പിച്ചില്ല
എന്നിട്ട് ഒരു തത്വ ചിന്ത എനിക്ക് പകര്‍ന്നു തരികയും ചെയ്തു
''അതേയ് മോനെ നമ്മള്‍ നാട്ടീ പണിതാ നമ്മക് സേവിങ്ങ്സ് ഉണ്ടാകില്ല ഇവിടെയാകുമ്പോ അനാവശ്യ ചെലവുകള്‍ ഒന്നും ഇല്ലാതെ
സേവിങ്ങ്സ് നടക്കും ''
ആശാന്‍ വന്നിട്ട് ഇപ്പൊ രണ്ടു കൊല്ലമായി ഉണ്ടാക്കിയ സേവിങ്ങ്സ് മുഴുവന്‍ വിസക്ക് വേണ്ടി എടുത്ത ലോണ്‍ അടവിലെക്ക് പോയീ
ഇനീം ഒരു രണ്ടു മാസം കൂടി കഴിഞ്ഞാല്‍ ആ കടം തീരും
അത് കഴിഞ്ഞാല്‍ നാട്ടില്‍ പോകും എന്നിട്ട് വീണ്ടും ഒന്നേന്നു തുടങ്ങും

കൂതറ ഗഡി
അങ്ങനെ വിളിക്കാം അല്ലെ അയാളെ

ഇങ്ങനെ ഒരു മൂന്നാല് പേരെ നാട്ടില്‍ കിട്ടിയാല്‍ വിസ വിറ്റ് ജീവിക്കാമായിരുന്നു

Thursday, August 26, 2010

മാവേലി നാട് മാഹീ

എല്ലാരും ഓണം കഴിഞ്ഞതോടെ
കുടിയന്‍ മാരുടെ പിറകെയാ
ചലകുടി കരുനാഗപള്ളി എന്നൊക്കെ പറഞ്ഞു ആകെ ആവേശം തന്നെ
നിങ്ങള്‍ മറന്ന ഒരു കണക്കും കൂടിയുണ്ട് അത് എന്റെ
ശാന്ത സുന്ദര കണ്ണൂരിന്റെതാണ്
ചിലപ്പോള്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനം എന്റെ ജില്ലക്കയിരിക്കും കാരണം ഞങ്ങള്‍ക്ക് ഒന്നാം തീയതി പ്രശ്നമല്ല
ശ്രീ നാരായണ ജയന്തി പ്രശ്നമല്ല
കേരളാ ബീവരെജെസിന്റെ കുടിക്കുന്നതിനു മുന്നേ കൊല്ലുന്ന കാശു വേണ്ട
അവരുടെ തിണ്ണ നെരങ്ങേണ്ട ക്യു നിക്കണ്ട
ഒന്നും മനസിലായില്ലലോ
അതാ പറഞ്ഞത് ഞങ്ങള്‍ കണ്ണൂര്കാര്‍ക്ക് മാത്രം കിട്ടിയ കുടി കിടപ്പ് അവകാശം സുഹൃത്തുക്കളെ രോമാഞ്ചം കൂടാതെ
ആവേശം കൊള്ളാതെ
ആ പേര് എനിക്ക് പറയാന്‍ പറ്റില്ല
ആ പുണ്യ ഭൂമിയാണ്‌ മക്കളെ കണ്ണൂരില്‍ നിന്നും വെറും എട്ടു രൂപയുടെ അകലത്തില്‍ കിടക്കുന്ന മഹാ മാഹി (ആപേര് പറയുമ്പോള്‍ പശ്ചാത്തലത്തില്‍ സിംബലും ജാസും ഡ്രമ്മും മുഴങ്ങുത് ഞാന്‍ ഇവിടെ കേട്ടൂ പുളകം കൊണ്ടു)
മാഹിയെ കുറിച്ച് പറയുകയാണെങ്കില്‍ മാഹിയുടെ ആഭ്യന്തര വരുമാനം കണ്ണൂരിലേക് ഉള്ള കള്ള് കച്ചവടമാണ്
കേരളത്തില്‍ മുന്നൂറു രൂപക്ക് കിട്ടുന്ന തീ തൈലം അവിടെ തൊണ്ണൂറു രൂപക്ക് കിട്ടും (മാഹിക്കാരുടെ വിചാരം മുന്നൂറി നേക്കാള്‍ വലുതാണ്‌ തൊണ്ണൂറ് എന്നാ ഹി ഹി )
ഒരു ചെറിയ പ്രദേശത്ത് ഏകദേശം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍
നൂറിനുമേല്‍ മദ്യ ഷാപ്പുകള്‍ ഹോ
എഴുതുമ്പോള്‍ തന്നെ കൈ വിറക്കുന്നു
അതും മൂന്നിലൊന്നു പൈസക്ക്

ഇത് വായിക്കുന്നവര്‍ വിശ്വസിക്കുമോ എന്നറിയില്ല എണ്പതു രൂപക്ക് ഫുള്‍ ബോട്ടില്‍ കിട്ടുന്ന സ്ഥലം ലോകത്തില്‍ വേറെ എതുണ്ട് ?!!!!!!!!

എന്തായാലും ഞാന്‍ പെണ്ണ് കേട്ടുന്നെങ്കില്‍ അത് മഹീന്നു തന്നെ




Thursday, August 19, 2010

എമര്‍ജന്‍സി എക്സിറ്റ്

എമര്‍ജന്‍സി എക്സിറ്റ്



അശോകേട്ടന്റെ കടയിലേക്ക് കയറുമ്പോഴാണ് അപ്പന്‍റെ വിളി ജിയോന്‍റെ മൊബൈലിനെ വക്കാ വക്കാ പാടിച്ചത്‌
ഓ റൂമില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം എന്നും പറഞ്ഞത് ചുവന്ന സ്വിച് അമര്‍ത്തി ഉടന്‍ വീണ്ടും വിളി വന്നു
ഇയാളെ കൊണ്ട് ഞാന്‍ തോറ്റെന്നും പറഞ്ഞു അവന്‍ ഫോണ്‍ എടുത്തു
ഹലോ
ആപ്പാ ഞാന്‍ റൂമിലെത്തി വിളിക്കാം
എന്ന് ഒറ്റ ശ്വാസത്തില്‍ പറയുന്നതിനിടയ്ക്ക് അപ്പന്‍റെ കരച്ചില്‍ ഫോണിനു പുറത്തേക്ക് തെറിച്ചു വീണു
"'ഡാ മോനെ അമ്മയ്ക്ക് എന്തോ പറ്റീടാ മിണ്ടുന്നില്ല'' നീ പെട്ടന്ന് വരണം.അവന്‍ ഫോണ്‍ എനിക്ക് തന്നു കരയാന്‍ തുടങ്ങി ഞങ്ങള്‍ മാറി മാറി അപ്പനെ വിളിച്ചു സംസാരിച്ചു. കുഴപ്പമില്ലെടാ എന്നവനെ ആശ്വസിപ്പിച്ചു .
നാട്ടില്‍ പോണം എനിക്ക് നാട്ടില്‍ പോണം ഒരേ വാശിയിലാണ് ആശാന്‍ .ഇപ്പൊ കരഞ്ഞേക്കും എന്ന് തോന്നി

ഉച്ചക്ക് രണ്ടര. നോമ്പ്കാലം ഓഫിസുകള്‍ എല്ലാം ഉച്ചക്ക് ഒരു മണിയ്ക്ക് അടയ്ക്കും
പിന്നെ രാത്രി ഏഴു മണിക്കേ തുറക്കൂ
ഈ സമയത്ത് എങ്ങനെ ടിക്കെറ്റ് ഒപ്പിക്കും എങ്ങനെ കുറൂജ് എടുക്കും എവിടെ പോയി അറബീനെ കാണും .
ഷാജുവേട്ടനും രണ്ധീരും സാറിനെ വിളിക്കുന്നു
സാര്‍ അറബീനെ വിളിക്കുന്നു
പട്ടാമ്പി നിസാര്‍ ട്രാവല്‍ എജെന്‍സിയിലെക്ക് പറക്കുന്നു
വിനോദേട്ടന്‍ കുറൂജിനായി ഓടുന്നു
ആകെ ജകപൊക .
സാറ് പറഞ്ഞു ഖത്തര്‍ രാജാവിനെ വിളിചായാലും ജിയോനെ നാടിലെത്തിക്കും

അങ്ങനെ സംഭവബഹുലമായ
നാല് മണിക്കൂറുകള്‍ .
മൂന്ന് പായ്കറ്റ് വില്‍സ് ,
നൂറ്റി അമ്പത് രൂപയുടെ qtel കാര്‍ഡ്‌ ,
ഭാഗ്യം ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഓണ്‍ ടൈം ആണ്
11 .20 നു അവന്‍ പോകും
നമ്മുടെ പ്രിയ ജിയോ

Friday, April 30, 2010

ജിയോപ്പന്‍ എന്ന പ്രതിഭാസം

നമുടെ നാട്ടില്‍ ഈയിടെ ചുവന്ന മഴ പെയ്തില്ലേ
കിണര്‍ താണ്‌പോയില്ലേ അത്പോലെ ഖത്തര്‍ നിവാസികള്‍ക്ക് കിട്ടിയ ഒരു വന്‍ പ്രതിഭാസം (ആഭാസമല്ല കേട്ടോ?) ആകുന്നു ജിയോ എന്ന കണ്ണൂരുകാരന്‍ (ഞാനും കണ്ണൂര് കാരനാ)
ആകെ നാല് നാലരയടി കഷ്ടിച് ഉയരവും പത്ത് നൂറ്റിയിരുപത് കിലോ തൂക്കവും (നൂറില്‍ മുക്കാല്‍ ശതമാനവും volks wagon beetle body പോലത്തെ വയറാണ്)
സൂര്യപ്രകാശവും കാറ്റും അലര്‍ജിയാണ് അതിനാല്‍ ഭൂരിഭാഗം സമയവും റൂമിനുള്ളില്‍ തന്നെയായിരിക്കും.
ഓര്‍ക്കുട്ട് ആണ് ജീവിതം (അതിലൂടെ ആശാന്‍ ജീവിത സഖിയെയും കണ്ടെത്തി)രാവിലെ 5 മണിമുതല്‍ അത് തുറന്നു വച്ച് ഓണ്‍ലൈനില്‍ വരുന്ന ഇരകളെ പിടിക്കുകയാണ് തൊഴില്‍
കല രാഷ്ട്രീയം സാഹിത്യം തുടങ്ങിയവയുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും അതുള്ളവരുടെ സൈറ്റില്‍ കയറി cut&paste ചെയ്ത് ആള്‍കാരെ തന്റെ പണി സ്ഥലത്തേക് ആകര്‍ഷിക്കും (ഈ cut ചെയ്ത് paste ചെയ്യുന്നത് എന്താണെന്ന് വായിച്ചു നോക്കുക പോലും ഇല്ല ആശാന്‍ )
എന്നാലും ലോകത്തിലുള്ള സകലതിനെ കുറിച്ചും വളവള പറയും
പിന്നെയുള്ള ഒരു പ്രത്യേകത ഈ നായ ബോംബ്‌ കണ്ടുപിടിക്കുന്നത് പോലെ
കുഴല്‍ കിണര്‍ വെള്ളം കണ്ടെത്തുന്നത് പോലെ ലോകത്തിലുള്ള സകല നേഴ്സ്മാരെയും
എങ്ങനെയെങ്ങിലും വളച് പോകറ്റില്‍ ആക്കും (ഈ കാര്യത്തില്‍ കുടുംബ പാരമ്പര്യമുണ്ട്)
എന്നാലും ആള് വളരെ നല്ലവനാണ് ഉദാരനാണ് കോടീശ്വരനാണ്
ഇയാളെ qatar ഇല് എവിടെ വച്ചെങ്കിലും കാണുകയാണെങ്കില്‍ ഒരു നല്ല നമസ്കാരം കൊടുത്ത് ശിഷ്യപെടുക (കൂടെ പെണ്ണുങ്ങള്‍ ആരെങ്ങിലും ഉണ്ടെങ്കില്‍ വേണ്ട ഉടന്‍ സ്കൂടാകുക)

Thursday, April 29, 2010

ബോബികുട്ടന്‍ ഒരു മഹാ സംഭവം

നമ്മുടെ ബോബികുട്ടന്‍ ഒരു നിഷ്കളങ്കനാണ് ,സല്സ്വഭാവിയാണ് സര്‍വോപരി ശുദ്ധനാണ്
സാധാരണ കാണുന്ന ഒരു ദുശീലവും അവനില്‍ കടന്നുകൂടിയിട്ടില്ല (ക്രിസ്ത്യാനികള്‍ക്ക് അപമാനം)എന്നാല്‍ അസാധാരണമായ ഒന്ന് ഉണ്ട് താനും അതിലേക്ക് വരുന്നതിനു മുന്‍പ്‌
അല്പം അവനെ പറ്റി
ഒരു സോപ്പ് ഒരാഴ്ച കൊണ്ട് അപ്രത്യക്ഷമാകി ഗിന്നസ് റെക്കോര്‍ഡ്‌ നേടി (പാവം പട്ടാമ്പി നിസാര്‍ ലുലുവില്‍ നിന്നും ഓഫറില്‍ വാങ്ങിയ പിയേര്‍സ് പാക്കില്‍ ആയിരുന്നു പരീക്ഷണം)
ബോഡി സ്പ്രേ 15 ദിവസം കൊണ്ടും
1li detol 10 ദിവസം കൊണ്ടും കാലിയാക്കും
ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള ലോട്ട് ലൊടുക്കു സാധനങ്ങളുടെ expiry നോക്കാലാണ് മെയിന്‍ ഹോബി
എല്ലാ മല്ലു പ്രവാസികളും സ്പോണ്സര്‍ കഴിഞ്ഞാല്‍ പിന്നെ നന്ദിയോടെ സ്മരിക്കുന്ന ലുലുവില്‍ (അതൊരു തെറ്റാണോ?)പോയാലോ? ഞങ്ങള്‍ food items തപ്പി എടുക്കുന്ന തിരക്കിലാകുമ്പോള്‍ നമ്മുടെ ബോബികുട്ടന്‍ pril,detol,harpik തുടങ്ങിയ അവന്റെ നിത്യോപയോഗ സാധങ്ങള്‍ വാരികൂട്ടുന്ന തിരക്കിലായിരിക്കും.ഒരിക്കല്‍ ഹാര്‍പിക്കില്‍ expiry date ഇല്ല എന്നുപറഞ്ഞു അവന്‍ യുസഫാലിയെ കുറെ തെറി പറഞ്ഞു
ഇത്രയും വൃത്തിയുള്ളവന്‍ ഇന്ന് വയറിളകി കിടക്കുകയാണ് കാരണം അവന്റെ സ്വന്തം പ്രില്‍ (പണ്ട് മീന്‍ കഴുകുമ്പോള്‍ അതില്‍ പ്രില്‍ ഒഴിക്കാന്‍ നോക്കി എന്ന് ശത്രുവായ കൊളക്കാട് ജിയോ പറയുന്നുണ്ട്)
ഭക്ഷണം കഴിക്കുന്നതിനു മുന്‍പ്‌ 5 തവണ പ്രില്‍ ഇട്ടു പാത്രം കഴുകും അങ്ങനെ അല്പാല്പം പ്രില്‍ അകത്തു ചെന്ന് അവന്‍ പടമായി

ഇനിയെങ്കിലും അവനിതൊരു പാഠമാകട്ടെ

onnum nadakkilla

Õßøái ÉÞ{ÏJßÜáUÕV ºÞV‚AÞøÞÏß; µâæ¿ÏáUÕV §çMÞÝᢠÎá~¢Äßøß‚á¢. 段c çµø{ çµÞYd·Øí ®K ØbÉíÈJßæa ÕVJÎÞÈ ÏÞÅÞVÅc¢ §ÄÞÃí.®WÁß®ËßW ©IÞÏßøáK çµø{ çµÞYd·ØßÈá (æØµcáÜV) ÉßKÞæÜÏÞÃá ÈßÜÈßWMá çÈÞAß ç¼ÞØËí d·âMᢠÎÞÃß ÕßÍÞ·ÕáÎÞÏß ÜÏßAÞæÈÞøáBáKÄí. Éçf, ÏáÁß®ËßW ÄæKÏáU ÉßU, ç¼AÌí ÕßÍÞ·B{áÎÞÏß §ÈßÏᢠø¾í¼ßMá ØÞÇcÎÞÏßG߈. ÈßÏÎØÍÞ ÄßøæE¿áMßÈá ÎáXÉÞÏß §Èß ¥Äá È¿AÞÈáU ØÞÇcÄÏᢠÕ߯âøÎÞÃí.

‘വ്യാജസമ്മിതിയുടെ നിര്‍മിതി

കേരളം മാധ്യമസമൂഹമായി മാറിയിരിക്കുന്നെന്ന പരാമര്‍ശം നടത്തിയത് ഡോ. കെ എന്‍ പണിക്കരാണ്. മണിയോര്‍ഡര്‍ സമൂഹമെന്ന് ഇഎംഎസ് ഒരുകാലത്ത് കേരളത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശത്തുനിന്നയക്കുന്ന മണിയോര്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ നിലനില്‍പ്പ്. ഇന്നത്തെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാധ്യമമാണ്. മലയാളിയുടെ അഭിപ്രായരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണത്. അച്ചടി മഷി പുരണ്ടതെന്തും സത്യമെന്നു കരുതുന്നവരാണ് മലയാളികളില്‍ നല്ലൊരു പങ്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ ഒരു കാരണം മാധ്യമസ്വാധീനമാണെന്ന ചിലരുടെ പഠനങ്ങളും ശ്രദ്ധേയം.

ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ കാലം ക്യാമറ കളവു പറയില്ലെന്നതാണ് പുതിയ കാഴ്ച്ചപാട്. എങ്ങനെയാണ് മാധ്യമം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് ഗൌരവമായ പഠന വിഷയമാണ്. ഈ മേഖലയില്‍ മലയാളത്തില്‍ അധികം പഠനങ്ങള്‍ വന്നിട്ടില്ല. ആ കുറവ് നികത്തുന്നതാണ് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ ‘വ്യാജസമ്മിതിയുടെ നിര്‍മിതി’എന്ന പുസ്തകം.
പ്രശാന്തേട്ടന്‍ എന്ന നല്ല സുഹൃത്തിന്റെ വാക്കുകള്‍
കൂടുതല്‍ അറിയാന്‍ sputnicnetwork.blogspot.com